സമകാലീന മനുഷ്യരുടെ വേദനയുടെയും വിഹ്വലതകളുടെയും സംഘർഷങ്ങളുടെയും രാഷ്‌ട്രീയ നൈരന്തര്യങ്ങളുടെയും ഭൂമികയാണ് മുഹമ്മദ് റാഫി എൻ.വിയുടെ ‘പ്രാവുകളുടെ ഭൂപടം’ എന്ന കഥാസമാഹാരം. വ്യത്യസ്ത സന്ദർഭങ്ങളിൽ എഴുതിയ കഥകളാണങ്കിലും അവയെ പരസ്പരം ചേർത്തുവയ്ക്കുന്ന ഒരു നൂൽ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ ഒന്നരപ്പതിറ്റാണ്ടുകാലത്തിനടുത്ത രാഷ്‌ട്രീയ സാമൂഹിക ചരിത്രമാണ്. ...Read more
Date: 2026-07-16
എഴുത്തുകാരന്‍റെ രചനകള്‍ നിരന്തരമായി ഭാഷാമുഖ്യത്തിന്റെയും അപൂര്‍വ്വതയുടെയും അളവുകള്‍ക്കിടക്കുള്ള അസ്യവിരുദ്ധമാംശങ്ങളെയാണ് വിശദീകരിക്കുന്നത്. ഒരു കാവ്യരചനയും അതിന്റെ ചരിത്രവും ആഴംകൊണ്ട് നല്‍കുന്നതും അവയുടെ വക്തൃത്വവും സമാഹാരം ചെയ്യുന്നുണ്ട്. എഴുത്തുകാരന്‍റെ പേര് നമ്പരായി എണ്ണം കുറിക്കുന്നതിന് സെവന്‍ ഉണ്ട്. ഒരു വചനാത്മകമായ പംക്തി അവരെ മനുഷ്യന്റെ കഠിനമായ രാഷ്ട്രീയവശ്യത്തിലൂടെ സമകാലികമായ ആശയങ്ങളുമായി ബന്ധപ്പെട്ടുവെന്ന് കാണിക്കുന്നു. ഈ കാത്തലുകള്‍ വിശാലമായ സാക്ഷ്യത്തില്‍ നിന്നും, സാമൂഹ്യരിട്ടും ആഴത്തില്‍ അന്തരീക്ഷിക്കുന്ന നിരവധി വായനകളുടെ വശങ്ങളില്‍നിന്നും ഉയരുന്നു. ഭാഷയും...Read more
Date: 2026-07-12
ചിരിപ്പിക്കുന്ന നിമിഷങ്ങൾക്കു ചിന്തിപ്പിക്കാനും കഴിവുണ്ട്. ചിരിയിൽ അവസാനിപ്പിക്കാതെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ. ചുറ്റും കണ്ണോടിച്ചാൽ. സ്വയം കണ്ണോടിച്ചാൽ. ചിരിയിൽ കരച്ചിലുണ്ടെന്നു നേരത്തേ പഠിച്ചിട്ടുണ്ട്. അതനുഭവിച്ചിട്ടുണ്ട്. ആവർത്തിക്കാനും സാധ്യതയുണ്ട്. നന്നായി ചിരിക്കുമ്പോൾ കണ്ണു നിറയുന്നതു ശരീരം മനസ്സിനു നൽകുന്ന മുന്നറിയിപ്പല്ലാതെ മറ്റെന്താണ്. മനസ്സിലുള്ളതെല്ലാം പുറത്തെടുത്തു നന്നായി നോക്കിയാൽ ചിരിക്കാത്ത ആരുണ്ട്. ചിരിയുടെ ഒച്ചയും ദൈർഘ്യവും കൂടുമ്പോൾ ഉറപ്പാക്കാം കരച്ചിൽ പിന്നാലെ വരുന്നു. ഇപ്പോൾ എന്തായാലും കരയാനുള്ള സമയമല്ല. കരച്ചിലിനു...Read more
Date: 2026-07-09
സ്വേച്ഛ എന്ന തെലുങ്കു നോവലിനെക്കുറിച്ച് എഴുതുമ്പോൾ ജാഗ്രത വേണം. വോൾഗയും അരുണയും തമ്മിൽ മാറിപ്പോയേക്കാം. അരുണയ്ക്കു പകരം വോൾഗയെന്നും തിരിച്ചും എഴുതാനിടയുണ്ട്. വോൾഗ എഴുത്തുകാരിയാണ്. സ്വേച്ഛയുടെ രചയിതാവ്. അരുണ സ്വേഛയിലെ പ്രധാന കഥാപാത്രം. നായിക. എപ്പോഴെങ്കിലും ഇവർ തമ്മിൽ പരസ്പരം മാറിയാലും ആശങ്കപ്പെടേണ്ടതില്ല. വോൾഗയുടെ ജീവിതവും ചരിത്രവും അത്രമേൽ അരുണയുടെ ജീവിതവും ചരിത്രവുമായി ഇഴപിരിയാത്തതാണ്. രണ്ടും തമ്മിൽ വേർതിരിക്കുക അസാധ്യം. നോവൽ ജീവിതമല്ലെന്നും നോവൽ മാത്രമാണെന്നുമുള്ള മുൻകൂർ...Read more
Date: 2026-07-06
ഉന്മാദ നാളുകളെ സുന്ദരമെന്നു പിൽക്കാലത്തു മാത്രമേ വിശേഷിപ്പിക്കാനാവൂ. സ്വയം ഭയം വഹിച്ചും ഉറ്റവരെ പേടിപ്പിച്ചും കഴിഞ്ഞ നാളുകളെ വിജയകരമായി പിന്നിട്ടതിനു ശേഷം മാത്രം. താൽക്കാലിക ഇടവേളയല്ല. പൂർണമായും അക്കാലം പിന്നിട്ട ശേഷം. അന്നത്തെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനശേഷി നേടുമ്പോൾ മാത്രം. അന്നത്തെ ദുർബല മനസ്സ് കരുത്താർജിച്ച ശേഷം. കാലുഷ്യവും വിദ്വേഷവുമില്ലാതെ പിൽക്കാലത്തെ തിരിഞ്ഞുനോക്കാനുള്ള നിർമമത നേടിയ ശേഷം. അതു നിസ്സംഗതയല്ല. വികാരാവേശവുമല്ല. ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും...Read more
Date: 2026-07-02
ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യാൻ പുസ്തകങ്ങൾക്കു കഴിഞ്ഞേക്കും. അവയൊക്കെ പ്രിയപ്പെട്ടവയായി സ്മരണയുടെ ഗ്രന്ഥാലയത്തിൽ തന്നെയുണ്ടാകും. ഓർമയിൽ അവ സമൃദ്ധമായ വിരുന്ന് ഒരുക്കിയേക്കും. വരികൾ മറക്കാതെ ചുണ്ടിൽ ഉണ്ടായിരിക്കും. അതങ്ങനെ തന്നെ തുടരട്ടെ. ചിരിപ്പിക്കാതെ, കരയിക്കാതെ, മനസ്സിനെ വേദനയുടെ ചുഴലിക്കു വിട്ടുകൊടുക്കുന്ന കൃതികളെ എവിടെയാണു സൂക്ഷിക്കേണ്ടത്. ശ്വാസം മുട്ടിക്കുന്ന ഹൃദയവേദനയിൽ തളരുമ്പോഴും ആദ്യ വരി മുതൽ വീണ്ടും വായിക്കാൻ മോഹിപ്പിക്കുന്നവയെ. വേദനയെ, വീർപ്പുമുട്ടലിനെ സ്നേഹിക്കാൻ, വിശ്വസിക്കാൻ, ചേർത്തുനിർത്താൻ പ്രേരിപ്പിക്കുന്നവയെ. അവ...Read more
Date: 2026-06-19
മികച്ച ജീവചരിത്ര കൃതിക്കുള്ള ‘ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം’ കരസ്ഥമാക്കിയ മസ്താനി നൂറിന്റെ 'ഗുരുഗീതകം', വളരെ ചുരുങ്ങിയ സമയംകൊണ്ട് മൂന്നാം പതിപ്പിലെത്തിയിരിക്കുകയാണ്. അക്ഷരലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ഈ...Read more
Date: 2026-06-15
ഭാഷയുടെ വാതിൽ തുറന്നാണ് ഏത് കലാസൃഷ്ടിയിലേക്കും പ്രവേശിക്കാൻ എനിക്കിഷ്‌ടം. ഭാഷയോടുള്ള അഭിനിവേശം ചെറുപ്പം മുതലേ അത്തരത്തിലുള്ളൊരു സ്വാധീനം എന്നിൽ വേരുറപ്പിച്ചിരുന്നു. ദൃശ്യകലയുടെ മൂർത്തരൂപമായ സിനിമയിലായാലും ശ്രവ്യകലയുടെ മാസ്മരികോൽപ്പന്നമായ സംഗീതത്തിലായാലും ഭാഷ നേരിട്ട് ഇടപാട് നടത്തുന്ന സാഹിത്യത്തിലായാലും ഈ സവിശേഷതാൽപ്പര്യം ആസ്വാദനമുഹൂർത്തങ്ങളിൽ എന്നെ പിടിച്ചു നിർത്താറുണ്ട്. മലയാളസിനിമയുടെ കുലപതികളിലൊരാളായ അടൂർ ഗോപാലകൃഷ്ണന്റെ ക്രാഫ്റ്റിൽ ഭാഷാഘടകം നിർവഹിക്കുന്ന രാസഭംഗിക്കൂട്ട് ആവർത്തനവിരസത തെല്ലും ഏശാതെ വീണ്ടും വീണ്ടും ആ സിനിമാശിൽപ്പങ്ങൾ ആസ്വദിക്കാൻ...Read more
Date: 2026-06-11
മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയതിൽ മികച്ച ഒരു സൈക്കോളജിക്കൽ ഹൊറർ ഇൻവെസ്റ്റിഗേഷൻ നോവൽ ആണ് കറുത്തച്ചൻ. സാധാരണ പ്രേതകഥകളിലെ സ്ഥിരം ശൈലികളിൽ നിന്ന് വേറിട്ടൊരു രചന. ...Read more
Date: 2026-06-10
ഒരു കുരിശ് മതിയോ നമുക്കു രണ്ടു പേർക്കും കൂടി കയറാൻ ? ഞാൻ ചോദിച്ചു. ഓരോ കുരിശും രണ്ടു കുരിശാണെന്നേ. എല്ലാ കുരിശിനും ഒരു മറുവശവുമുണ്ട്. അവിടെ വേണമെങ്കിൽ ഒരാൾക്കു കൂടി ആണിയിൽ തറഞ്ഞുകിടക്കാം; ആരും കാണാതെ. എതു വശത്തുനിന്നു നോക്കിയാലും മറുവശത്തൊരദൃശ്യ ക്രൂശിതൻ. ഫലിതമോ കാര്യമോ എന്നെനിക്കു തിരിഞ്ഞില്ല. എങ്കിലും ആ കൽപന എനിക്കിഷ്ടപ്പെട്ടു. ഒരെഴുത്തുകാരനായിരുന്നെങ്കിൽ, ആ ഒരൊറ്റ കൽപന മതിയായിരുന്നു, ഒരു കഥയെഴുതാൻ എന്നും...Read more
Date: 2026-06-08
About the Daivathinte Charanmar book നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ...Read more
Date: 2020-08-10
About the Buried Thoughts book Buried Thoughts എന്നാൽ കുഴിച്ചിട്ട ചിന്തകൾ. ഓരോ വ്യക്തിയുടെയും ജീവിതം ആയിരക്കണക്കിന് കഥകളുടെ ഒരു വലിയ തുകയാണ്, പറഞ്ഞതും പറയാത്തതും, അതിന്റെ കയറ്റവും താഴോട്ടും, ശോഭയും മഹത്വവും നിറഞ്ഞതാണ്. ഇവിടെ, ജോസെഫ് തന്റെ ജീവിതാനുഭവം ഏവരെയും വിസ്മയിപ്പിക്കുന്ന...Read more
Date: 2020-08-10
ആദ്യമായി വിൽപ്പനക്കെത്തിയ പുസ്തകം രണ്ടാഴ്ചക്കകം വാങ്ങാനായി ചെന്നപ്പോഴേക്കും രണ്ടാം പതിപ്പ് ഇറങ്ങിയിരിക്കുന്നു. അതും ഒരു എഴുത്തുകാരന്റെ ആദ്യ നോവൽ. സാഹിത്യനിരൂപകനായ ഇദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ച ഉടനെ സാഹിത്യലോകത്തു വലിയ ചർച്ചയായപ്പോൾ, ലോകത്തെ പ്രശസ്ത എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും ചേർന്ന് സൃഷ്ടിച്ച ഈ കൃതി ഒരു സാധാരണ വായനക്കാരന് താങ്ങാനാവില്ല എന്നൊരു തോന്നലുണ്ടായിരുന്നു....Read more
Date: 2019-09-15
ഹൈഡ്രേഞ്ചിയ പത്തുമണി കഴിഞ്ഞപ്പോഴാണ് പോസ്‌റ്റോഫീസിൽ നിന്നുമൊരു കോൾ വന്നത് ഒരു vpp വന്നിട്ടുണ്ട് അതൊന്ന് വന്ന് വാങ്ങിക്കണമെന്ന് ,അപ്പോഴാണ് ആലോചിച്ചത് സാധാര വീട്ടിൽ എത്തിക്കാറുണ്ടല്ലോ പിന്നെന്തുപറ്റിയെന്ന് ,തിരിച്ചങ്ങട് പറഞ്ഞു ഇവിടെയുള്ള പോസ്റ്റ് വുമൺ വത്സലേച്ചിയില്ലേ അവർ കൊണ്ടുവരില്ലേയെന്ന് അപ്പൊ പറഞ്ഞു അവരിന്ന് ലീവാണെന്ന് ഓക്കേ ഞാൻ വന്നോളാമെന്ന് പറഞ് കോൾ കട്ടാക്കി...Read more
Date: 2019-07-13
