Home Newsഗാസ ഏറ്റെടുക്കാനുള്ള പദ്ധതി സ്ഥിരം യുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്.

ഗാസ ഏറ്റെടുക്കാനുള്ള പദ്ധതി സ്ഥിരം യുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്.

by admin
0 comments

ജറുസലേം: ഗാസ ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക്  ഇസ്രായേല്‍ അംഗീകാരം നല്‍കി. വിപുലീകരിച്ച സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 റിസര്‍വിസ്റ്റുകളെ വിളിക്കാന്‍ അനുമതി നല്‍കി. ഇതിനെത്തുടര്‍ന്ന്, സംഘര്‍ഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക നേതാക്കള്‍ രംഗത്തെത്തി. 

ഹമാസിനുമേല്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിനും അവരുടെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വെടിനിര്‍ത്തലിനായി മധ്യസ്ഥര്‍ ആഹ്വാനം ചെയ്യുന്നതിനുമിടയിലാണ് ഇസ്രായേലിൻ്റെനീക്കം.  പ്രധാന ഓപ്പറേഷനുള്ള പദ്ധതി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അംഗീകരിച്ചു. അതേസമയം, ഇസ്രായേല്‍ സര്‍ക്കാര്‍ ഏത് കരാറിലും എല്ലാ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഗാസ മുനിസിപ്പാലിറ്റിയിലെ അടിയന്തര സമിതിയുടെ തലവനായ മുസ്തഫ ഖസാത്ത് ഗാസയിലെ സ്ഥിതിയെ ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ചു. ‘ധാരാളം ആളുകള്‍’ വീടുകള്‍ വിട്ട് പലായനം ചെയ്യുന്നുണ്ടെന്നും ഭൂരിഭാഗവും ‘റോഡുകളിലും തെരുവുകളിലും അഭയമില്ലാത്തവരാകാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിലെ ഏറ്റവും പുതിയ ഘട്ടത്തില്‍ ‘ഗാസ നഗരത്തിലും പരിസരത്തും ക്രമേണ കൃത്യവും ലക്ഷ്യം വച്ചുള്ളതുമായ പ്രവര്‍ത്തനം’ ഉള്‍പ്പെടുമെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ സൈന്യം മുമ്പ് സാന്നിധ്യമില്ലാത്ത ചില പ്രദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സൈതൂണ്‍, ജബാലിയ എന്നീ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തീവ്രത കുറയ്ക്കാനുള്ള ആഹ്വാനങ്ങള്‍

Reference : Sanghamam

usamalayalee.com

You may also like

Leave a Comment