ഒരു ധനികന്‍റെ പ്രാർത്ഥന.

Date:

ഗ്രാമത്തിലെ ഏറ്റവും വലിയ ധനികനെ കാണാൻ ഒരു ഭിക്ഷക്കാരൻ അതിരാവിലെ എത്തി. ആ സമയം ആ ധനികൻ ഉച്ചത്തിൽ പ്രാർത്ഥിക്കുകയായിരുന്നു.
ഭിക്ഷക്കാരൻ അല്പ

നേരം ആ പ്രാർത്ഥന കേട്ടു നിന്നു: “ദൈവമേ എന്‍റെ ബിസിനസ് കൂടുതൽ വ്യാപിപ്പിക്കേണമേ. കുറച്ചു പുരയിടവും കൂടി വാങ്ങാൻ സഹായിക്കേണമേ.

 ഫിക്സഡ് ഡിപ്പോസിറ്റ് പലിശ ഇനിയും ഉയർത്തേണമേ.” എന്നെല്ലാം പ്രാർത്ഥിക്കുന്നത് കേട്ട്ഭിക്ഷക്കാരൻ പോയതിനെക്കാൾ വേഗത്തിൽ പുറത്തേക്ക് വരുന്നത് കണ്ട് കാവൽക്കാരൻ കാര്യം അന്വേഷിച്ചു. അയാൾ പറഞ്ഞു: “ഇതുപോലൊരു ഭൂലോക പിച്ചക്കാരനെ ഞാനെന്‍റെ ആയുസ്സിൽ കണ്ടിട്ടില്ല”. (ഗൂഗിൾ).
ഈ പ്രാർത്ഥന, നമ്മിൽ പലരുടെയും പ്രാർത്ഥനയെ അനുസ്മരിപ്പിക്കുന്നതല്ലേ? നമ്മുടെ പ്രാർത്ഥനകളും സ്വാർത്ഥ കാര്യങ്ങൾക്കു വേണ്ടിയുള്ള യാചനകളല്ലേ? അങ്ങനെ സ്വാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആരുടെയും ആവശ്യങ്ങൾ പ്രാർത്ഥനാ വിഷയമാവുകയില്ലല്ലോ. യഥാർത്ഥ പ്രാർത്ഥന നമ്മുടെ വാക്കുകളല്ല, ഹൃദയത്തിലെ അദമ്യമായ ആഗ്രഹങ്ങളാണ്. നമ്മുടെ സ്വന്തം കാര്യം മാത്രം നമ്മുടെ താല്പര്യം ആകുമ്പോഴാണ് പ്രാർത്ഥന സ്വാർത്ഥപരമാകുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറണം എന്നത് നമ്മുടെ ഹൃദയാഭിലാഷം ആകുമ്പോൾ മാത്രമേ പ്രാർത്ഥന അർത്ഥപൂർണ്ണമാവുകയുള്ളൂ.
മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് നമ്മുടെ ഹൃദയത്തിൽ ഉളവാകുന്ന അദമ്യമായ താല്പര്യങ്ങൾ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്നതോടൊപ്പം, അവർക്കുവേണ്ടി പ്രയത്നിപ്പാനും നമ്മെ പ്രേരിപ്പിക്കുകയില്ലേ? അപ്പോൾ നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്ന അനുഭവത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ആകയാൽ പ്രാർത്ഥന നമ്മുടെ ആവശ്യങ്ങൾ നേടുന്നതിന് അല്ല, നാം എങ്ങനെ പ്രവർത്തിക്കണം എന്ന ദൈവ ഇഷ്ടം തിരിച്ചറിയുന്നതിനാണ്. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ നമ്മുടെ ഇടപെടൽ ശ്രദ്ധാപൂർവ്വം ആയിരിക്കണം. അതിന് തികഞ്ഞ ദൈവകൃപ ആവശ്യമാണ്. മറ്റുള്ളവരുടെ ഓരോരോ കാര്യങ്ങളിൽ നാം ഇടപെടുന്നത് എപ്രകാരമായിരിക്കണം എന്നത് മനസ്സിലാക്കുന്നതിനും അതിൻപ്രകാരം പ്രവർത്തിക്കുവാൻ ഇടയാകുന്നതിന് കൃപ ലഭിക്കുന്നതിനും വേണ്ടിയാണ് പ്രാർത്ഥന. നമ്മുടെ ഭൗതികമായ ആവശ്യങ്ങൾ സർവ്വശക്തനായ ദൈവം അത്ഭുതകരമായി അതതു സമയം നിർവഹിച്ചു കൊള്ളുമെന്നും അത് നിറവേറ്റുവാൻ ദൈവം നമ്മോടു കൂടെയുണ്ട് എന്നുമുള്ള വിശ്വാസത്തിലാണ് അപരനുവേണ്ടി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കുന്നത്. ആ വിശ്വാസം ദൈവത്തിൽ നമുക്കുള്ള ആശ്രയത്വം വർദ്ധിപ്പിക്കുന്നതാണ്.
പി. റ്റി. കോശിയച്ചൻ.
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...