ബെന്നി ന്യൂ ജേഴ്‌സി
***********************
കവിക്ക്
വീടുണ്ട്, നാടുണ്ട്, നാട്ടാരുണ്ട്
കൊമ്പില്ലാത്ത, കോമ്പല്ലില്ലാത്ത,
ഒറ്റാത്തവൻ
എപ്പോഴും
മേഘങ്ങള്‍ക്ക് മീതെ
സ്വപ്നച്ചിറകുകളില്‍
സഖീ, നിന്നെയും കൂട്ടി
പറക്കുന്നവന്‍
നീയെന്ന അക്ഷരങ്ങളെ
ഒരോ ഇഞ്ചും ചുംബിച്ചു ചുമപ്പിച്ച്
നിന്നിലെ വാക്കുകളെ തലോടി ഉണർത്തി
നിന്നിൽ കവിതയെഴുതുന്നവൻ
അവളുടെ
സൗന്ദര്യം മോന്തിയ ലഹരിയില്‍
ഇല്ലാത്തതു കടം വാങ്ങി
രാജകൊട്ടാരത്തിൽ
അവളെ അന്തിയുറക്കും
നീ കവിയെ പ്രണയിക്കണം –
അവന്‍ നിനക്കായീ
വമ്പന്‍ ബംഗ്ളാവുകൾ
താജമഹലുകൾ
പണിതുയര്‍ത്തും
നിന്നിലെ പ്രണയം മുത്തിയെടുത്ത്
തൂലികയിലൂടെ
കവിതകളില്‍ നിറയ്ക്കും
നീ കവിതകളിലൂടെ ഒഴുകുമ്പോഴും
പ്രണയത്തേരിൽ
പുഷ്പക വിമാനത്തിൽ
കവിയുടെ ചിറകിലൊളിച്ച്
വിഹായസ്സിലൂടെ പാറിപ്പാറി രസിക്കും
വെന്തു പാകമായ
വാക്കുകളുടെ വർണ്ണരാജി
അവന്‍ നിനക്കായ്
പകർന്നുതരും
ആ വാക്കുകൾ അമൃതായി
നിന്‍റെ തലച്ചോറിലെ
ഓരോ തന്മാത്രകളേയും പുളകം കൊള്ളിക്കും
കവിതയുടെ ചുടുചുംബന ലാസ്യത്തിൽ
സഖി, നീ മതി മറന്ന് ആറാടുമ്പോൾ
നീയൊരു പുതിയ കവിതയെ ഗർഭം ധരിക്കും
അവൻ നിന്നെ തൊട്ടിലാട്ടി
ഗാനഗന്ധർവനായീ
പത്തുമാസത്തെ കാത്തിരിപ്പിൽ
നീയൊരായിരം കവിതകൾകൾക്ക് ജന്മമേകും
പെറ്റു മുലപ്പാലൂട്ടി
വിഹായസ്സിലേക്കു തുറന്നു വീടും കവിതകളെ
കവിയെ പ്രണയിക്കാൻ
കവിയുടെ പ്രണയിനിയാകാൻ
മുന്ജന്മ സുകൃതം ഒപ്പം
ഈ ജന്മ സൗഭാഗ്യം കുടി വേണം
കവിയെ പ്രണയിക്കുക
നീ കവിതയായീ പുത്തു തളിർത്ത്
വടവൃക്ഷമായീ കാലാന്തരങ്ങളോളം
വാക്കുകളായീ ഈ പ്രപഞ്ചത്തിൽ
കവിയെ പ്രണയിക്കുക
അവന്‍
ബ്രഹ്മാവിന്റെ ആൾ രൂപമാണ്…|
അവളുടെ നോവും നൊമ്പരങ്ങളും
പിഴുതെടുത്ത് സ്വയം കുരിശ്ശിലേറുന്ന
വെറും ഒരു ശുദ്ധ ഹൃദയൻ.
*********************************************
കടപ്പാട്: ഗീത മുന്നൂർക്കോട് കവിയെ പ്രണയിക്കരുത് എന്ന കവിതയോട്