മറക്കരുത് ഈ പുരോഹിതനെ…
–ഡോ. ഗോപിനാഥ് പനങ്ങാട്

ഇന്നലെ വൈകുന്നേരം ഇന്ത്യയുടെ സ്വന്തം ഉപഗ്രഹം വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ലോകം മുഴുവനുള്ള ഭാരതീയർ ഹർഷപുളകത്തോടെ ആ കാഴ്ച കണ്ടു. ഇനി ഒരു ഫ്ലാഷ് ബാക്.
ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം തേടിയ ശാസ്ത്രജ്ഞൻമാരുടെ കണ്ണിൽപ്പെട്ടത് തിരുവനന്തപുരം നഗരത്തിനു പടിഞ്ഞാറു ഭാഗത്തുള്ള തുമ്പ എന്ന കടലോരഗ്രാമം ആയിരുന്നു. പക്ഷെ അവിടെ ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായിരുന്നു. ബിഷപ്പ് Rev Dr.പീറ്റർ ബർണാഡ് പെരേര ആയിരുന്നു ആ ആരാധനാകേന്ദ്രത്തിൻറെ അധിപൻ. ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തുമ്പ എന്ന കടലോര ഗ്രാമത്തിൽ സ്ഥാപിക്കാൻ ആഗ്രഹിച്ച ശാസ്ത്രജ്ഞന്മാർ വല്ലാത്ത ആശങ്കകളോടെയാണ് വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ബിഷപ്പിനെ പോയി കണ്ടത്. മൽസ്യത്തൊഴിലാളി സമൂഹം ഇതിനിടെ സമരത്തിനുള്ള ഒരുക്കത്തിലുമായിരുന്നു. ഒരു കാരണവശാലും അവിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ സമ്മതിക്കുകയില്ല എന്ന ഭീഷണി നിറഞ്ഞ പോസ്റ്ററുകൾ എവിടെയും നിറഞ്ഞു. പിറ്റേന്ന് ഞായറാഴ്ച അവിടത്തെ St. മഗ്ദെലന മേരി പള്ളിയിൽ നടന്ന ആരാധനയിൽ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ബിഷപ്പ് തിരുമേനിയുടെ ഒരു ഇടയ ലേഖനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വിശ്വാസികളുടെ മുൻപിലേക്ക് അദ്ദേഹം വിക്രം സാരാഭായിയോടൊപ്പം കടന്നുവന്നു.
വിശ്വാസികളോട് ബിഷപ് പറഞ്ഞത് എന്തെന്നും പിന്നെ സംഭവിച്ചത് എന്തെന്നും ഡോ.എ.പി.ജെ.അബ്ദുൾ കലാമിൻറെ വാക്കുകളിൽ:
“My children, I have a famous scientist with me who wants our church and the place I live for the work of space science research. Dear children, science seeks truth that enriches human life. In short, what Vikram Sarabhai is doing and what I am doing are the same. Children, can we give them God’s abode for a scientific mission?”
There was a silence for a while followed by a hearty `Amen’ from the congregation, which made the whole church reverberate. Bishop Pereira took the noble decision to dedicate the church in recognition of the national goal for the establishment of VSSC.”
(കേരള നിയമസഭയിൽ വിശിഷ്ടാതിഥിയായി എത്തി നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിൻറെ പ്രസംഗത്തിൽ നിന്ന്)