കാണിക്ക – (5)

Date:

ലഘു നാടകം –  (5) ബെന്നി ന്യൂ ജേഴ്‌സി (nechoor@gmail.com)
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കൻ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച വികാരസാന്ദ്രമായ നാടകം)

(അവസാന ഭാഗം)

(ഭാഗം വെയ്ക്കലിന്‍റെ സംസാരങ്ങള്‍….. ലിസ്റ്റില്‍ രണ്ടായി എഴുതുന്നു. വാച്ചിന്‍റെ ഭാഗത്തേക്ക് വന്നപ്പോള്‍ ജോര്‍ജച്ചായന്‍ അവിടെ നിന്ന് മാറിപോകുന്നു.)
വെല്ല്യച്ചന്‍: ഞാനൊരു കാര്യം തീരുമാനിക്കാ… ഈ വാച്ച് ജോര്‍ജ്കുട്ടീടെ വീതത്തില്‍ തന്നെയിരിക്കട്ടെ…
ജോര്‍ജുകുട്ടി: (എന്തോ ഓര്‍മ്മയില്‍ നിന്നും ഞെട്ടി എഴുന്നേറ്റേ പോലെ) അത് വേണ്ടച്ചാ… അച്ചായന്‍റെ ഓര്‍മ്മ നിക്കണ വാച്ചാ ഇത്.  പണ്ടത്തെ ഫേവര്‍ലൂബയാ, ഇത് ഇതുവരെ നിന്നിട്ടില്ല…. അച്ചായന്‍റെ ഓര്‍മ്മയ്ക്കായി ഇത് തോമാകുഞ്ഞിന് തന്നെയിരിക്കട്ടെ… എനിക്ക് അച്ചായന്‍റെ ഓര്‍മ്മ ചങ്കില് വന്നങ്ങ് വിങ്ങുമ്പോ പളളീലോട്ടോടി അച്ചായന്‍റെ കബറിങ്കൽ വീണ് കുറെ എണ്ണിപ്പെറക്കാമല്ലോ.. തോമാകുഞ്ഞിന് അതാകൂല്ല്യല്ലോ, വെല്യച്ചാ  (കണ്ണ് തുടയ്ക്കുന്നു)
ജോയമ്മാമ്മ: എന്‍റെ പൊന്നച്ചാ, ജോച്ചായനിതുവരെ ഈ വാച്ച് ഊരിവെക്കണത് ഞാന്‍ കണ്ടട്ടില്ല…. കഴിഞ്ഞ ദിവസോം കോട്ടയത്ത് കൊണ്ടുപോയി നോക്കിച്ചോണ്ടു വരണത് കണ്ടു…
(ജോര്‍ജുകുട്ടീ മേശുപ്പുറത്തു നിന്ന് വാച്ച്‌  പതുക്കെ എടുത്തു, ഒന്നു നോക്കിയിട്ട്,  വാച്ചിന്‍റെ കീ കൊടുത്ത്, ചെവിയിൽ വെച്ചുനോക്കുന്നു.. വാച്ചിനെ മൃദുവായി ചുംബിച്ചിട്ട്  തോമാച്ചന്‍റെ ഇടുതു കൈ പിടിച്ച് നിവര്‍ത്തി വാച്ച് പതുക്കെ കെട്ടിക്കൊടുക്കുന്നു. വികാരാധീനായീ തോമാച്ചച്ചനെ കെട്ടിപിടിച്ചിട്ട് കവിളത്തൊരു ഉമ്മ കൊടുക്കുന്നു).
ജോർജുകുട്ടി: മോനേ, ഇത് നിൻറെ കയ്യിൽ തന്നെ കിടക്കട്ടേ… മ്മടെ അച്ചായന്റെ പ്രാണനാർന്നു ഈ വാച്ച്‌……
(ഭാഗം തീരുന്നു…)
മെമ്പര്‍: നിങ്ങള് രണ്ടു പേരും ഈ ലിസ്റ്റ് ഒന്നു  ഒത്തു നോക്കി ബോദ്ധ്യപ്പെട്ടിട്ട് ഇതിന്‍റെ അടിയില്‍ ഒപ്പിടണം. ആലീസേ, കഴിഞ്ഞ ആഴ്ച വിളിച്ചുപറഞ്ഞ പ്രകാരം ഞാനൊരു രണ്ട് പാർട്ടിനേ മുട്ടീട്ടുണ്ട്‌.. ദുബായ്ക്കാരാ… രൊക്കം കാശാ… രൊക്കം…അതും ഡോളറായീ..!
ജോര്‍ജച്ചായന്‍: തോമാകുഞ്ഞേ, ഈ കണക്കു ബുക്കെടുത്ത് നീയൊന്ന് നോക്കിക്കേ . എന്നിട്ടീ പണോം സ്വർണ്ണോ ക്കേ ഒന്ന് തിട്ടപ്പെടുത്തിക്കേ… നീയല്ലേ കണക്കിന്‍റെ ആള്… ആലിയെ,  മോളുംകൂടി വന്ന് തോമാച്ചനെ ഒന്ന് സഹായിച്ചേ… എന്നിട്ട് നാളെത്തന്നെ നിങ്ങടെ ബാങ്ക് അക്കൗണ്ടില്‍ ഈ കാശിടണം….
(എല്ലാവരും അകത്തേക്ക് പോകുന്നു. ആലീസ് ഇരയെ കണ്ട ചെന്നായയെ പോലെ പെട്ടിയുടെ അടുത്തേക്ക് വരുന്നു…. പെട്ടിക്കുളളിലെ പണക്കെട്ടും സ്വർണ്ണവും കണ്ട് കണ്ണ് പ്രകാസിക്കുന്നു… പണം എന്നും അവളുടെ ഒരു വലിയ ബലഹീനതയാണ്).
ആലീസ്: (പ്രണയത്തോടെ), മ്മടെ കിച്ചണ്‍ റീമോഡലിഗിന്.. ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പിന് ഇത് മതിയാകൂല്ലേ… എണ്ണിനോക്കാല്ലേ… ഇപ്പോ സ്വർണ്ണത്തിനു എന്നാ വിലയാണെന്നോ?!.. ഇതുമങ്ങു വിറ്റ് ഡോളറാക്കാം…
തോമാകുഞ്ഞ് വളരെ അസ്വസ്ഥനായി കാണപ്പെടുന്നു. മുടി വലിച്ചുപറിക്കുന്നു…കണ്ണു നിറയുന്നു.. തലയില്‍ ഇടിക്കുന്നു. കയ്യില്‍  കിടന്ന വാച്ച് ഊരി ഉയര്‍ത്തിക്കാണിക്കുന്നു. നൊഞ്ചോട് ചേര്‍ത്തുവെയ്ക്കുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു).
തോമാച്ചന്‍: ആലീ… ആലീ, മരിച്ചുപോയ എന്‍റച്ചായന്‍റെ ചങ്കാണടീ ഇതിലു മിടിക്കുന്നേ…
(ഫോട്ടോയിലേക്ക് കൈ ചൂണ്ടി) എന്‍റെ അച്ചായന്‍റെ മണം… ശബ്ദം… അച്ചായനിറങ്ങിവന്നിട്ട് … ദേ …ഇവിടെ.. ഇവിടെ… (വാച്ചിന്‍റെ ടിക് ടിക് ശബ്ദം ബാക്ക് ഗ്രൗണ്ടില്‍ കൂടി കൂടി വരുന്നു) ഇതെന്നാ ഈ വാച്ചിന്‍റെ സൂചികള്‍ ഇതു പോലെ പായുന്നത്.. എന്നെ വിചാരണ ചെയ്ത്  തൂക്കിലേറ്റാന്‍ വിധിക്കുന്നത് … അച്ചായന്‍… അച്ചായന്‍…. അച്ചായനിതാ ന്യായാധിപനോട് കെഞ്ചുന്നു…ആരാച്ചാരുടെ തൂക്കുകയറില്‍ നിന്ന് എന്നെ പിടിച്ചു മാറ്റിയിട്ട്… അച്ചായനിതാ സ്വന്തം കഴുത്ത് നീട്ടിക്കൊടുക്കുന്നു ….അച്ചായന്‍ …..
ആലീസ്:  തോമാച്ചായാ… നിങ്ങള്‍ക്ക് എന്തുപറ്റി… എന്തുപറ്റി….?!!
തോമാച്ചന്‍: (തലക്ക് കൈ താങ്ങിക്കൊണ്ട് )……… ഒരു നല്ല മഴയോ,  മഞ്ഞോ, ഒരു ചെറിയ ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഉണ്ടായാല്‍ പൊലിഞ്ഞു പോകുന്നതല്ലേ, ആലീ, മരത്തില്‍  തീര്‍ത്തിരിക്കുന്ന നമ്മുടെയൊക്കെ അമേരിക്കന്‍ സ്വപ്നക്കൂടുകള്‍…
ആലീസ് : നിങ്ങളെന്താണീ പറയുന്നേ… നിങ്ങടെ മുഖമെന്നാ വിളറിയിരിക്കുന്നേ?  നിങ്ങള്‍ക്ക് വെളളം കുടിക്കണോ…അയ്യോ…!!!!
തോമാച്ചന്‍: (പെട്ടിയില്‍നിന്ന്  പണവും സ്വര്‍ണ്ണവും എടുത്ത് ഉയര്‍ത്തിക്കാണിച്ചിട്ട്).. 42 വര്‍ഷമായി വെല്യേട്ടന്‍  രക്തം വിയര്‍പ്പാക്കി ഉണ്ടാക്കിയ, വിയര്‍പ്പിന്‍റെ ഈ കടലാസ് തുണ്ടുകൾ…….. (പണം പെട്ടിയില്‍ നിന്ന്  എടുത്ത് ആലീസിനെ വീണ്ടും കാണിക്കുന്നു) ..വര്‍ഷങ്ങളായി പാന്‍റിന്‍റെ കീശയില്‍  ഞാനൊളിപ്പിച്ചുവെച്ചിരുന്ന ഒരു പേനാക്കത്തി ജോയച്ചായന്‍റെ ചങ്കിലേക്ക് താഴ്ത്തിയിട്ട് തെറിച്ചു വീണ രക്തക്കറകളാ ഈ സ്വര്‍ണ്ണ നാണയങ്ങള്‍  ആലീ.

ആലീസ്
: (വളരെ സംയമനം പാലിച്ച്) അച്ചായാ മ്മടെ ബെന്‍സ് കാറ്….. കിച്ചണ്‍ റീമോഡലിങ്ങിന്‍റെ കോണ്‍ട്രാക്റ്റ്…
തോമാച്ചന്‍: (പണവും സ്വര്‍ണ്ണമാലകളും വീണ്ടും കയ്യിലെടുക്കുന്നു) യൂദാസിന്‍റെ ഈ മുപ്പത് വെളളിക്കാശ്…  യൂദാസിന്‍റെ ഈ മുപ്പത് വെളളിക്കാശുകൊണ്ട് നമുക്ക് ..നമുക്ക് ബെന്‍സ് വാങ്ങണ്ട… ആലീ… കിച്ചന്‍ റീമോഡല്‍ ചെയ്യണ്ട.  ആ കിച്ചണില്‍  നമ്മള്‍ കുക്ക് ചെയ്യാന്‍ പോകുന്ന എന്നും വേല്യട്ടന്‍റെ ചങ്കും കരളുമായിരിക്കും ആലീ…
എനിക്ക് മടുത്തു… എനിക്ക് മടുത്തൂ… നീയെന്നേ കെട്ടിയിട്ടിരിക്കുന്ന ഈ ചങ്ങല……. ഈ ഗ്രീന്‍ കാര്‍ഡ് …… ഇതാ നീയിതു പിടിച്ചോളൂ… മ്മടെ കുഞ്ഞുങ്ങള്‍ക്കീ കാശുകൊണ്ട് നേടുന്നതൊക്കെ വിഷം ചീന്തുന്ന സര്‍പ്പങ്ങളായി മാറും ആലീ… വേല്യട്ടന്‍ കഷ്ടപ്പെട്ട് വിളയിച്ചെടുത്ത ഈ പണത്തില്‍ നമുക്കെന്തവകാശം, ആലീ …. എന്‍റെ കൈകകളില്‍ രകതക്കറകള്‍ … രക്തക്കറകള്‍ …
ആലീസ്: (വിങ്ങിക്കരയുന്നു…..) അച്ചായാ……. അച്ചായാ ….. നിങ്ങള്‍ പറയുത് …….. നിങ്ങള്‍ പറയുത് ……ഞാനെന്തായിരുന്നു കാണാതെ പോയത് …….. (മുഖം കൈകൊണ്ട് മൂടുന്നു.)….. എന്‍റെ കണ്ണില്‍  തിമിരമായിരുന്നോ…?!!
തോമാച്ചന്‍: (ഭാഗം വെച്ചു കിട്ടിയ ലിസ്റ്റ് ഉയര്‍ത്തികാട്ടിയിട്ട്).. ഈ കടലാസ് എന്‍റെ മരണ വിധിയാണ് ആലീ…. ജോമ്മാമ്മയുടെ അന്നത്തെ ആ താലിമാലയിലാണ് ഞാനിന്നു നിനക്ക് വല്യ പൊക്കി പറയാനായി സി.പി.എ. ക്കാരന്‍ ഭര്‍ത്താവായത്.  കണ്ടോ .. നീ കണ്ടോ.. ഇന്നും ഒരു മുക്കുപണ്ടത്തിലാ ജോമ്മാമ്മ താലിയിട്ടിരിക്കുത്… നീ ആ കഴുത്തിലേക്ക്  സൂക്ഷിച്ചു നോക്കിക്കേ. ജോമ്മാമ്മയുടെ കഴുത്തിലോട്ട്.  അതൊരു വൈഡൂര്യ നെക്ക്ലേസാണ് ആലീ.  സ്നേഹം കൊണ്ടുള്ള മുത്തുകള്‍ കൂട്ടി യോജിപ്പിച്ച കോഹിനൂര്‍ രത്നങ്ങളാ ആ കഴുത്തില്‍ അണിഞ്ഞിരിക്കുത് ആലീ…
ആലീസ്: അച്ചായാ… നിങ്ങളെന്താ ഇതുവരെ ഇതൊന്നും ഈ മണ്ടിപ്പെണ്ണിന് പറഞ്ഞുതരാതിരുന്നത്.  എന്‍റെ കണ്ണുകള്‍ ബെന്‍സ് കാറിലും ഡയമണ്ട് നെക്ക്ലേസിലും ഉടക്കി നടന്നപ്പോ അച്ചായാ, നിങ്ങളെന്താണ് തിരുത്താതിരുന്നത്?
തോമാച്ചന്‍: നിനക്ക് സ്വയം മനസിലാകട്ടേ എന്ന് ഞാൻ  കരുതി.  നിന്നെ വേദനിപ്പിക്കണ്ട എന്നും. ഞാനീ മണ്ണില്‍ ചവുട്ടി ഒരു നിമിഷം നില്‍ക്കട്ടെ ആലീ……. ഈ മണ്ണില്‍ ചവുട്ടി ഞാനൊന്നു നില്‍ക്കട്ടെ… ഞാനീ വീട്ടിലെ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ..
ആലീസ്: (പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ്…തോമാച്ചനെ ചേര്‍ത്തു നിര്‍ത്തിയിട്ട്) അച്ചായാ ഇതൊന്നും നമുക്ക് വേണ്ട…  നമുക്ക് അര്‍ഹതപ്പെട്ടതല്ല.  നമുക്കിത് തിരികെ കൊടുക്കാം…. എനിക്കിപ്പോളാ മനസിലായത്… എനിക്ക് നിങ്ങളെ മതി … നിങ്ങളെ മാത്രം മതി … നിങ്ങടെ പണം എനിക്ക് വേണ്ട അച്ചായാ..
(ജോര്‍ജച്ചായനും ജോമ്മാമ്മയും കയറിവരുന്നു)
ജോര്‍ജച്ചായന്‍: ആലീ, തോമാക്കുഞ്ഞേ… പൈസയൊക്കെ എണ്ണി കണക്കുമായി ഒത്തു നോക്കിയോ മക്കളേ നിങ്ങള്‍.  വെല്യേട്ടന്‍  വല്ല പിശകും വരുത്തിയോ മക്കളെ..
ജേമ്മാമ്മ: മോനേ,  നിനക്കിഷ്ടമുളള കപ്പപ്പുഴുക്കും പുഴ മീന്‍കറിയും അകത്തിരിക്കാ… വന്നു കഴിക്ക് താമസിക്കേണ്ട….
തോമാച്ചന്‍: വെല്യേട്ടാ… ഈ കുഞ്ഞനുജന് ഇതൊന്നും വേണ്ട..ഞങ്ങള്‍ക്കിതിനൊന്നും ഒരു അര്‍ഹതയുമില്ല.  ഞങ്ങള്‍ക്കെന്തവകാശം ഇതിന്?…
ഈ കൊച്ചനുജന് ഈ വാച്ച് മാത്രം മതി.  ഒരിക്കലും നില്‍ക്കാതിരിക്കുന്ന ഈ വാച്ച്… ആ കാനാന്‍ ദേശത്തു  ചെന്ന് മരവിച്ചു പോയ ഞങ്ങടെ ഹൃദയങ്ങള്‍ക്ക്, ഇതിന്‍റെ തുടിപ്പില്‍ വീണ്ടും മിടിച്ചു തുടങ്ങാനായി…… ഈ വാച്ച്….. ഞാനെന്‍റെ നെഞ്ചിലാ വെച്ചു കെട്ടുന്നത്… അതോടൊപ്പം അങ്ങയുടെ ആ കാലടികളില്‍ പറ്റിയിരിക്കുന്ന ഒരു നുളള് മൺതരി… അതും ഞങ്ങള്‍ക്ക് തരണം…. ഞങ്ങളതുമായീ തിരികെ പോകട്ടേ…
(പണവും കടലാസും ഒക്കെ തിരികെ കൊടുക്കുന്നു)
അങ്ങെന്ന ഈ പരിശുദ്ധ ദേവാലയത്തില്‍  ഞങ്ങള്‍ അര്‍പ്പിക്കുന്ന കാണിക്കയാണിത്…. ഞങ്ങളുടെ പെരുവിരല്‍ അറുത്ത് തരുന്ന ഗുരു ദക്ഷിണയാണിത്… ഇത് സ്വീകരിച്ചനുഗ്രഹിക്കണം……
ജോര്‍ജച്ചായന്‍:  തോമാകുഞ്ഞേ, നീയെന്താണീ പറയണത്? നിനക്കെന്താ പറ്റിയത്?
തോമാച്ചന്‍: (പെട്ടിയും പേപ്പറും എടുത്തിട്ട്) വെല്യേട്ടാ, ഇത് തിരിച്ചു വാങ്ങണം. ഈ കൊച്ചനുജന് ഈ വാച്ച്..
ജോര്‍ജച്ചായന്‍: (വളരെ ദൃഢ നിശ്ചയത്തില്‍, സൗമ്യനായി) തോമാക്കുഞ്ഞേ, ആലിമോളെ.. വേല്യട്ടന് ഇതെന്തിനാ മക്കളേ.. വെല്യേട്ടന്‍െറ ആരോഗ്യത്തിന് ഒരു കുറവും ഇപ്പോഴില്ല…
ആലീസ്: വെല്യേട്ടാ ഈ പണവുമായി ഞങ്ങള്‍ തിരികെ പോകില്ല. ഇതു ഞങ്ങള്‍ക്കര്‍ഹതപ്പെട്ടതല്ല.
ജോര്‍ജച്ചായന്‍: (എന്തോ ആലോചനയില്‍നി് ഉണർന്നിട്ട്) ങാ… ഒരു കാര്യം ചെയ്യ്.. നീയിന്നിപ്പോ അമേരിക്കയിലായിരിക്കുന്നതിനു പിന്നിൽ പണ്ട് അച്ചായന്‍െറ കൂടെ പാടത്തും പറമ്പിലും അഹോരാത്രം കഷ്ടപ്പെട്ടു പണിയെടുത്ത പുറമ്പോക്കില്‍ കിടക്കുന്ന അയ്യന്‍െറയും കാളിയുടെയും വിയര്‍പ്പുണ്ട്. ഈ ഗ്രാമത്തിന്‍െറ വെള്ളവും വായുവും പാടത്തെ നെല്ലുമൊക്കെ കഴിച്ച് വലുതായിട്ടല്ലെ മോനെ നീയാ ദേശത്തു ചെന്നു പറ്റിയത്?
തോമാച്ചനും ആലീസും: ഞങ്ങളെന്താണ് വെല്യേട്ടാ ചെയ്യേണ്ടത്? അങ്ങു പറഞ്ഞാലും..
ജോര്‍ജച്ചായന്‍: മക്കളെ, ഈ ഗ്രാമത്തിന്‍െറ നന്മയാ നിന്നെ വളര്‍ത്തിയത്.. നീ  തിരികെ കൊടുക്കേണ്ടത് ഈ ഗ്രാമത്തിനാ…
തോമാച്ചന്‍: വല്യേട്ടാ.. വല്യേട്ടന്‍ പറയുന്നതിനപ്പുറം ഈ കുഞ്ഞനുജന് വേറെന്താണുള്ളത്? ഇതാ… (പെട്ടിയും ഭാഗം ചെയ്തതിന്‍െറ പേപ്പറുകളും തിരികെ കൊടുക്കാന്‍ ശ്രമിക്കുന്നു)
ജോര്‍ജച്ചായന്‍: കാണിക്ക കൊടുക്കേണ്ടത് സുഖമില്ലാതെ കിടക്കുന്ന അയ്യനും കാളിക്കുമാണ്.. അവരവശരായി, രോഗികളായി കിടപ്പിലാ.. നീയും ആലിസും  പോയി അവര്‍ക്കിതു കൊടുക്ക്.  ഈ ഗ്രാമത്തിനു നിങ്ങൾ തിരികെ കൊടുക്കു, മക്കളേ. അതെത്ര കൊടുത്താലും തീരാത്ത കടപ്പാടാ…..
(വല്യച്ചനെ വിളിക്കുന്നു… വല്യച്ചന്‍ കയറിവരുന്നു.)
ജോര്‍ജച്ചായന്‍: തോമാക്കുഞ്ഞേ, വല്യച്ചനെ അതങ്ങേല്‍പ്പിക്കുക. വല്യച്ചനും പാഞ്ചായത്തു മെമ്പറും കൂടി അതെല്ലാം ചെയ്തുകൊള്ളും..
(തോമാച്ചനും ആലീസും കൂടി പെട്ടിയും പേപ്പറുകളും വല്യച്ചനെ ഏല്‍പ്പിക്കുു. വിശദീകരിക്കുന്നു. എല്ലാവരും കാളിയേയും അയ്യനേയും കാണാൻ പുറപ്പെടുന്നു)
(അവസാനിച്ചു)
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...