ലഘു നാടകം – (4) ബെന്നി ന്യൂ ജേഴ്‌സി (nechoor@gmail.com)
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കൻ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച വികാരസാന്ദ്രമായ നാടകം)
(കഴിഞ്ഞ ലക്കത്തിൽ നിന്നും തുടർച്ച. )
രംഗം രണ്ട്
ജോര്‍ജച്ചായന്‍ : പ്രായം 60-65 അടുപ്പിച്ച്
ജോമ്മാമ്മ…
വല്ല്യച്ചന്‍: പ്രായം 80-85 (വടികുത്തിപ്പിടിച്ച്)
പഞ്ചായത്ത് മെമ്പര്‍: പ്രായം 50-60
നാട്ടിന്‍പുറത്തെ വീടിന്‍റെ മുറ്റം…. മൂകവും ശാന്തവുമായി ഭാഗം വെക്കലിന് വേണ്ടി അക്ഷമയായി കാത്തു നില്‍ക്കുന്ന വീട്..
തോമസുകുട്ടിയും ആലീസും രംഗത്ത്…
(തോമസുകുട്ടി ഒരു ലുങ്കി ഉടുത്തിരിക്കുന്നു … ഒരു പഴകിയ ഷര്‍ട്ട്…. ആലീസ് ചുരിദാര്‍… എങ്കിലും സ്വര്‍ണ്ണമാലകള്‍, വളകള്‍… തോമസ് കുട്ടി ചെരുപ്പ് ധരിച്ചിട്ടില്ല. ആലീസ് വളളിച്ചെരുപ്പ് ഇട്ടിരിക്കുന്നു .. തോമസുകുട്ടി ഒരു നാടനായി… തൊമസ്സു കുട്ടി എന്തോ ആലോചിച് സ്റ്റേജിൽ കൂടി നടക്കുന്നു. സ്റ്റേജിൽ നിലാവു വെളിച്ചം)
(ആത്മഗതം): “ട്യൂഷന്‍ കഴിഞ്ഞ് സന്ധ്യാ സമയത്ത് തിരിച്ചു വരുന്ന എന്നേയും കാത്ത് ജോച്ചായന്‍ കവലയില്‍ എുന്നും കാത്തുനില്‍ക്കും. ഒരു കയ്യില്‍ വെളിച്ചവും മറുകയ്യില്‍ പുസ്തകവും പിടിച്ചുകൊണ്ട് മുമ്പേ നടക്കുന്ന ജോച്ചായന്‍റെ പുറകെ ഞാനും നടക്കും.. തെന്നിക്കിടക്കുന്ന വയല്‍ വരമ്പിലെത്തുമ്പോള്‍.. ‘നീ കാലുതെന്നി ചെളിയില്‍ വീഴും… വന്നെന്‍റൈ തോളില്‍ കയറിക്കോളൂ…’ “
(സ്റ്റേജിൽ വെളിച്ചം പ്രകാശിക്കുന്നു)
(വല്യച്ചൻ, പഞ്ചായത്ത് മെമ്പർ, ജോർജച്ചായൻ എന്നിവർ സ്റ്റേജിലേക്ക് വരുന്നു)
വല്ല്യച്ചന്‍: തോമാകുഞ്ഞേ, അമേരിക്കയിലെന്നാടാ വിശേഷം? പിള്ളേരെ കൊണ്ടുവന്നില്ലേ?
തോമാകുഞ്ഞ്: സുഖാച്ചാ… പിളേളര്‍ക്ക് ക്ലാസ് തീര്‍ന്നില്ല. (അച്ചനോട് കളവ് പറഞ്ഞതിന്‍റെ കുറ്റബോധം മുഖത്ത്)
വല്യച്ചന്‍: ഇനി സമയം ഒട്ടും കളയണ്ട… പടിഞ്ഞാറു നിന്ന് ഒരു മഴക്കാറ് കേറി വരുന്നുണ്ട്. മഴയ്ക്കു മുമ്പ് നമുക്കിത് തീര്‍ക്കണം …
മെമ്പറേ, വീട്ടിലെ എല്ലാം സാധനങ്ങടേം ലിസ്റ്റായോടാ, ചിരട്ടത്തവികള്‍ മുതല്‍, വെറ്റിലപ്പെട്ടി, ചെമ്പ്, കുട്ടളം, കിണ്ടി, ഓട്ടു വിളക്കുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍.. പഴയ റേഡിയോ എല്ലാം ലിസ്റ്റില്‍ കയറ്റിയോടാ?
മെമ്പര്‍: എല്ലാം ചേര്‍ത്തച്ചാ.. രണ്ടു ദിവസമായി എല്ലാം നോക്കി തിട്ടപ്പെടുത്തുകയായിരുന്നു..
(ജോര്‍ജച്ചായന്‍ പതുക്കെ എഴുന്നേറ്റ് തന്‍റെ കയ്യില്‍ കെട്ടിയിരുന്ന ഫേവര്‍ ലൂബായുടെ പഴയ റിസ്റ്റ് വാച്ച് പതുക്കെ ഊരി മേശപ്പുറത്ത് വെയ്ക്കുന്നു. കണ്ണുകള്‍ തുടക്കുന്നു. ഒരു ദീര്‍ഘനിശ്വാസം…)
വല്ല്യച്ചന്‍: ജോര്‍ജുകുട്ടീ, നിങ്ങടെ ഇച്ചായനുണ്ടാക്കിയ മുതലുകള്‍ മാത്രമാണ് ഭാഗം ചെയ്യുത്. ജോര്‍ജുകുട്ടി സ്വന്തം നിലയ്ക്ക് സമ്പാദിച്ചതൊന്നും ഇവിടെ കൂട്ടണ്ടാ..
ജോര്‍ജച്ചായന്‍ : (കുറച്ച് മുന്നോട്ട് നീങ്ങി, വാച്ച് എടുത്ത് കാണിച്ചിട്ട്) അല്ലച്ചാ.. ഇത് അച്ചായന്‍റെ കയ്യില്‍ കിടന്നിരുന്ന വാച്ചാ.. ഞാന്‍ പത്തിലെ പരീക്ഷ എഴുതാന്‍ നേരം സമയമറിയണോന്നും പറഞ്ഞ് അച്ചായന്‍ ഊരി എന്‍റെ കയ്യി കെട്ടിത്തന്നതാ.
തോമാച്ചന്‍: (പെട്ട് എന്തോ ഓർത്തിട്ട്)… ജോച്ചായാ, ഈ വാച്ചല്ലായിരുന്നോ അന്നെനിക്ക് പരീക്ഷാ ഫീസ് തികയാതെ വന്നപ്പോള്‍ പണയം വെച്ച് കാശ് തികച്ചത്?
(തോമാച്ചന്‍ വാച്ചെടുത്തിട്ടു, പിറന്നു വീണ കുഞ്ഞിനെ പിതാവിന്‍റെ കയ്യില്‍ ആദ്യം കൊടുക്കുമ്പോഴുളള വികാരവായ്പോടെ, വളരെ വാത്സല്യത്തോടെ, ബഹുമാനത്തോടെ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു).
ജോര്‍ജച്ചായന്‍: തോമാകുഞ്ഞേ.. അതൊക്കെ പഴയകഥയല്ലേ മോനേ…. മ്മടെ അച്ചായന്‍റെ മൊതലാ, ഇതിന്‍റെ അവകാശം നിനക്കും ഉണ്ട് (വാച്ച് എടുത്ത് കാണിക്കുന്നു…)
(തോമാച്ചന്‍െറ മുഖം മ്ലാനമാകുന്നു …. ബി.എ.ക്ക് ഫീസടയ്ക്കാനാകാതെ, അവസാന ദിവസം ഫൈന്‍ കൊടുത്ത് ഫീസടച്ചതും മറ്റും ഓര്‍മ്മവരുന്നു).
(ജോര്‍ജച്ചായന്‍ ഒരു പഴയ പെട്ടി കൊണ്‍ണ്ടുവന്നു മേശമേല്‍ വെയ്ക്കുന്നു. അതിന്‍റെ താക്കോല്‍ പെട്ടിയുടെ മുകളല്‍ വെയ്ക്കുന്നു)
വല്ല്യച്ചന്‍: മെമ്പറേ, എന്നാടാ ഈ പെട്ടി നിങ്ങള്‍ ലിസ്റ്റില്‍ പെടുത്താത്തേ?
ജോര്‍ജച്ചായന്‍: (പെട്ടി തുറന്നിട്ട്) വല്യച്ചാ, ഇത് കൂട്ടാത്തതല്ല, ഇതിനകത്ത് കുറച്ചു പണവും സ്വർണവുമാ…
വല്ല്യച്ചന്‍: (അത്ഭുതത്തോടെ) പണവും സ്വർണവുമൊ?.. നീ എന്നാ പറഞ്ഞേ… ഇതും ഭാഗിക്കാനാണോ?..
ജോര്‍ജച്ചായന്‍: (അച്ചന്‍റെ അടുത്തേക്ക് നീങ്ങീട്ട്) ഓ, അല്ലല്ല വല്ല്യച്ചാ ഭാഗിക്കാനല്ല.. ഇത് തോമാകുഞ്ഞിന്‍റേതാണ്… വെല്യച്ചാ, കഴിഞ്ഞ 42 വര്‍ഷമായിട്ട്, അച്ചായന്‍റെ വേര്‍പാടിന് ശേഷം, മൊത്തത്തിലുളള വസ്തുവകകള്‍ ഞാനായിരുന്നല്ലോ കൈകാര്യം ചെയ്തിരുത്..
വല്ല്യച്ചന്‍: അതിനെന്താ ജോര്‍ജുകുട്ടീ, നിയല്ലേ അത് ചെയ്യേണ്ടത്?
ജോര്‍ജച്ചായന്‍: വല്ല്യച്ചാ അതീന്നു കിട്ടിയ നീക്കിയരുപ്പിന്‍റെ പകുതി പണം തോമാക്കുഞ്ഞിന്റെയാ.. അവന് പെൺകുഞ്ഞുണ്ടായത് മുതൽ സ്വർണ്ണവും വാങ്ങി വെച്ചു.
വല്ല്യച്ചന്‍: പകുതി പണം? സ്വർണ്ണം?…
ജോര്‍ജച്ചായന്‍: അതേ, വല്ല്യച്ചാ… ഈ ഭൂമീം പറമ്പുമൊക്കെ മൊത്തത്തില്‍ കിടക്കുകയായിരുന്നില്ലേ ഇതുവരെ… തോമാകുഞ്ഞിനും അവകാശപ്പെട്ടതല്ലേ… തേങ്ങാ വിലക്കുമ്പോളും, നെല്ലും വൈക്കോലും, ഓലമടലും ഒക്ക വിൽക്കുമ്പോഴും ചിലവ് കഴിഞ്ഞ് കിട്ടുന്ന കാശ് ഞാനങ്ങ് രണ്ടായി പകുക്കും.. അവനിവിടെ ഇല്ലാത്തതു കൊണ്ട് എല്ലാം കൃത്യമായിരിക്കേണ്ടേ, വല്ല്യച്ചാ…
(പെട്ടിയും താക്കോലും കണക്കുബുക്കും എടുത്ത് തോമാകുഞ്ഞിനെ ഏല്‍പ്പിക്കുന്നു… തോമാകുഞ്ഞ് സ്തബ്ധനാകുന്നു.. ഞെട്ടുന്നു …..കൈകള്‍ വിറച്ചു വിറച്ച് പെട്ടി വാങ്ങുന്നു. ആലീസും ഇത് കാണുന്നുണ്ടെങ്കിലും പെട്ടി നിറയെ പണവും സ്വർണ്ണവും കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടരുന്നു… കിച്ചണ്‍ കൗണ്ടര്‍ ടോപ്പിന്‍റെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു).
ജോമാമ്മ: എന്‍റച്ചാ… എന്ത് വിറ്റുകിട്ടുമ്പോഴും ഇച്ചായന്‍ അകത്തെ മുറീ പോയി കണക്കെഴുത്തും കാശെണ്ണലുമാ.. പിന്നേ, പെട്ടീല് കാശിട്ട് പൂട്ടി പുറത്തു വന്നാലേ വെളളം പോലും കുടിക്കൂ… മൂത്തോളുടെ കല്ല്യാണത്തിന് സ്വര്‍ണ്ണമെുടക്കാന്‍ വല്ല്യ ഭാരമായിരുന്നു. ഞാനീക്കാശ് ഒന്നു മറിച്ചാലോ എന്ന് ചോദിച്ചതാ,, അന്നെന്നെ കൊല്ലാക്കൊല ചെയ്തു… ‘എടീ അവകാശിയുടെ മൊതലെടുത്തിട്ടല്ല പെണ്ണിനെ കെട്ടിക്കണത്… പെണ്ണിനെ കെട്ടിച്ചില്ലങ്കീ അവളിവിടെ നിന്നോട്ടേ… ഇതിട്ടുളള കെട്ടീര് വേണ്ട’ എുന്നും പറഞ്ഞ് എന്‍റെ മെക്കിട്ട് കേറി. വെല്ല്യച്ചനറിയാമല്ലോ, പിന്നെ എന്‍റെ വീതം കിട്ടിയ പത്തു സെന്റ് വിറ്റാണല്ലോ അവളെ പറഞ്ഞയച്ചത്…
ജോര്‍ജച്ചായന്‍: (അസ്വസ്ഥനായീ) നീയതൊക്കെ ഇപ്പോ ഇവിടെ വിളമ്പുന്നതെന്തിനാ… വല്ല്യച്ചന് പോണം, സമയം പോണു…