ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി ജയില്‍വാസമനുഭവിച്ച അമേരിക്കാരനെ ഇന്ത്യക്കാര്‍ മറന്നു

Date:

 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി ജയില്‍വാസമനുഭവിച്ച അമേരിക്കാരനെ ഇന്ത്യക്കാര്‍ മറന്നു

ഇന്ത്യക്കാര്‍ 78ാമത് സ്വാതന്ത്ര്യ വാര്‍ഷികദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്രയത്തിനുവേണ്ടി പോരാടുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത ധീര ദേശാഭിമാനികളെ കൂടി ഓര്‍മ്മിക്കുന്നു. ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കുന്നതിന് പങ്കുവഹിച്ച ഇന്ത്യക്കാരായ സമരഭടന്മാരെയാണ് ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരു അമേരിക്കക്കാരനുണ്ടായിരുന്നു. ഇന്ത്യയെ സ്വന്തം നാടും വീടും ആക്കിമാറ്റിയ ആ വിദേശിയെ ആധുനിക ഇന്ത്യയില്‍ പലരും മറന്നുവെന്നാണ് തോന്നുന്നത്. സാമുവല്‍ സ്റ്റോക്‌സ്
എന്നാണ് ആ അമേരിക്കക്കാരന്റെ പേര്.

ഫിലാഡല്‍ഫിയയിലെ വീട് വിട്ട് 22 വയസ്സിലാണ് സ്റ്റോക്‌സ് ഇന്ത്യയിലെത്തിയത്. അദ്ദേഹം ഇന്ത്യയിലേക്ക് കപ്പല്‍ കയറുമ്പോള്‍, ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. സ്റ്റോക്സ് ഇന്ത്യയെ തന്റെ വീടാക്കിമാറ്റുകയായിരുന്നു.

ഒരു സമ്പന്ന അമേരിക്കന്‍ ക്വേക്കര്‍ കുടുംബത്തിലെ ഒരു ചെറുപ്പക്കാരന്‍, 1904-ല്‍ കുഷ്ഠരോഗബാധിതര്‍ക്ക് വേണ്ടിയുള്ള ഒരു ഭവനത്തില്‍ ജോലി ചെയ്യുന്നതിനായാണ് ഇന്ത്യയിലെത്തിയത്. പിന്നീട് സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ സജീവ പങ്കാളിയായി മാറ്റപ്പെടുകയായിരുന്നു.

1919 ഏപ്രിലില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ക്രൂരതയാണ് അദ്ദേഹത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് അടുപ്പിച്ചത്.

സ്റ്റോക്‌സ് മഹാത്മാഗാന്ധിയുമായി അടുത്ത് പ്രവര്‍ത്തിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ലാഹോര്‍ ജയിലില്‍ രാജ്യദ്രോഹക്കുറ്റത്തിന് ആറുമാസം തടവിലാക്കപ്പെട്ട അദ്ദേഹം, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ജയിലില്‍ കിടന്ന ഏക അമേരിക്കക്കാരനായിരുന്നു. ജാമ്യം പോലും നിരസിക്കപ്പെട്ടു.

ബ്രിട്ടീഷ് സിഐഡികള്‍ സ്റ്റോക്‌സിനെതിരെ പ്രത്യേക ഫയല്‍ പോലും സൂക്ഷിച്ചിരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരില്‍ അടിച്ചേല്‍പ്പിച്ചിരുന്ന നിര്‍ബന്ധിത ജോലി സമ്പദായത്തിനെതിരെ അദ്ദേഹം പോരാടി. ആ പോരാട്ടം ഒടുവില്‍ വിജയം കണ്ടു. അടിമജോലി നിര്‍ത്തലാക്കപ്പെട്ടു.

അദ്ദേഹം ഖാദി ധരിച്ചു, ഒരു ഇന്ത്യക്കാരിയെ വിവാഹം കഴിച്ചു, സംസ്‌കൃതം പഠിച്ചു, ഹിന്ദുവായി, ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ കൃഷി ആദ്യമായി അവതരിപ്പിച്ചത് സാമുവല്‍ സ്‌റ്റോക്‌സ് ആയിരുന്നു.

കര്‍ഷകരെ ആപ്പിള്‍ കൃഷി തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി സ്റ്റോക്‌സ് അമേരിക്കയില്‍ നിന്ന് ആപ്പിള്‍ കൃഷി രീതികള്‍ കൊണ്ടുവന്നു. മലയോര സംസ്ഥാനത്തിന്റെ ഏറ്റവും പ്രശസ്തമായ ആപ്പിള്‍ ഉല്‍പാദനത്തന്റെ ഉത്ഭവം അവിടെ നിന്നാണ്.

സാമുവല്‍ സ്റ്റോക്‌സ് തന്റെ പേര്‍ സത്യാനന്ദ് എന്ന് പുനര്‍നാമകരണം ചെയ്തു, വിവാഹം കഴിഞ്ഞ് തന്റെ ഇന്ത്യന്‍ വധുവുമാി 1914-ല്‍  ജന്മനാട്ടിലേക്ക് നടത്തിയ ഒരു യാത്രയ്ക്ക് ശേഷം അമേരിക്കയിലേക്ക് തിരികെ പോയില്ല. സ്റ്റോക്‌സ് ആരംഭിച്ച ഹിമാചല്‍ പ്രദേശിലെ കോട്ഗറിലാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും വേരുകള്‍ നിലനിര്‍ത്തുന്നത്.

ആഗസ്റ്റ് 16ന് ജനിച്ച സ്റ്റോക്സിന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് കാണാനുള്ള ഭാഗ്യമുണ്ടായില്ല.  1946-ല്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹം ഏറെ സ്‌നേഹിച്ച ഹിമാചലിലെ കുന്നുകളില്‍ തന്നെയാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്..

അദ്ദേഹം എഴുതിയ കത്തുകളും ലേഖനങ്ങളും നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ ചുവരുകളില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രവുമുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെക്കുറെ അവഗണിക്കപ്പെട്ടു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അദ്ദേഹത്തിന്റെ ചെറുമകള്‍  ആശ ശര്‍മ്മ , സാമുവല്‍ സ്റ്റോക്സിന്റെ ജീവചരിത്രം എഴുതി,  അത് പെന്‍ഗ്വിന്‍  ബുക്സ് ഇന്ത്യ പ്രസിദ്ധീകരിച്ചു.  ദലൈലാമയുടെ മുഖവുരയോടെ  ആന്‍ അമേരിക്കന്‍ ഇന്‍ ഗാന്ധിസ് ഇന്ത്യ  എന്ന പുസ്തകത്തിന്റെ അമേരിക്കന്‍ പതിപ്പ് 2008-ല്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു.

തന്റെ മക്കള്‍ താമസിക്കുന്ന കാലിഫോര്‍ണിയയ്ക്കും ഹിമാചല്‍ പ്രദേശിനുമിടയില്‍ തന്റെ സമയം വിഭജിക്കുന്ന രചയിതാവ്,  സാമുവല്‍ സ്റ്റോക്സിന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് പറയുകയും  എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യയില്‍ ഓര്‍ക്കാത്തത് എന്ന് ആശ്ചര്യപ്പെടുകയും ചെയ്യുന്നു.

നമ്മുടെ സ്വാതന്ത്ര്യത്തിന് സാമുവല്‍ സ്റ്റോക്സിന്റെ സംഭാവന എന്താണ്?

നമ്മുടെ സ്വാതന്ത്ര്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ആദ്യ നിസ്സഹകരണ പ്രസ്ഥാനത്തില്‍ വളരെ സജീവമായിരുന്ന അദ്ദേഹം മഹാത്മാഗാന്ധി, ലാലാ ലജ്പത് റായ്, മോത്തിലാല്‍ നെഹ്റു, സി ആര്‍ ദാസ്, മറ്റ് ദേശീയ നേതാക്കള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിച്ചു.

അദ്ദേഹം ലേഖനങ്ങള്‍ എഴുതി, പ്രസംഗങ്ങള്‍ നടത്തി, യോഗങ്ങള്‍ സംഘടിപ്പിച്ചു. അദ്ദേഹം ഒരു അമേരിക്കക്കാരനായിരുന്നെങ്കിലും സാമ്രാജ്യത്വത്തിനെതിരായ അദ്ദേഹത്തിന്റെ കടുത്ത എതിര്‍പ്പും ഇന്ത്യക്കാരുമായുള്ള സമ്പൂര്‍ണ്ണ ഇടപഴകലുകളും പ്രക്ഷോഭത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

ഈ വര്‍ഷങ്ങളില്‍ ഗാന്ധിജിക്കുള്ള അദ്ദേഹത്തിന്റെ അസന്ദിഗ്ധമായ പിന്തുണ സ്വാതന്ത്ര്യ ലബ്ധി എന്ന ലക്ഷ്യത്തിന് വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന് ഗാന്ധിജിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ഗാന്ധിജിക്ക് മാത്രമേ കഴിയൂ എന്ന് സ്‌റ്റോക്‌സ് വിശ്വസിച്ചു, അതിനാല്‍ അദ്ദേഹത്തിന് പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കുകയും മറ്റുള്ളവരെ അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...