Home Keralaനടുവേദനയ്ക്ക് കീ ഹോൾ‌ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. പരാതിയിൽ, ആലുവ രാജഗിരി ആശുപത്രിക്കെതിരെ കേസ്.

നടുവേദനയ്ക്ക് കീ ഹോൾ‌ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. പരാതിയിൽ, ആലുവ രാജഗിരി ആശുപത്രിക്കെതിരെ കേസ്.

by admin
0 comments

കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കുടുംബം പൊലീസിൽ പരാതി നല്‍കി. എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് (54) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് രോഗി മരിച്ചതെന്ന് ഡോക്ടർ സമ്മതിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടു. തുടർന്നുള്ള കുടുംബത്തിന്റെ പരാതിയിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

നടുവേദനയെ തുടർന്ന് കീ ഹോൾ ശസ്ത്രക്രിയ ചെയ്യാൻ ശനിയാഴ്ച്ചയാണ് ചോറ്റാനിക്കര സ്വദേശി ബിജു തോമസ് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി. എന്നിട്ടും വേദന കഠിനമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തിയത്‌. കീഹോൾ ശസ്ത്രക്രിയയിലെ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് കുടുംബം പരാതിയിൽ പറയുന്നു. രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു ബിജുവിന്റെ നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും, തുടർന്ന് ഓപ്പറേഷന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 27ാം തീയതിയാണ് കീഹോള്‍ സര്‍ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാല്‍ വയറുവേദയുള്ളതായി സഹോദരന്‍ പറഞ്ഞെന്നും വയര്‍ വീര്‍ത്തിരിക്കുന്നത് കണ്ടുവെന്നും സഹോദരന്‍ പറയുന്നു. തുടര്‍ന്ന് ഗ്യാസ്ട്രോയുടെ ഡോക്ടര്‍ പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല്‍ നടക്കാന്‍ പറഞ്ഞു. എന്നാല്‍ ബിജു തളര്‍ന്ന് വീഴുകയായിരുന്നു. പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിന്‍ കുറവായതിനെ തുടര്‍ന്നും വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാലും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.

നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാന്‍ തയ്യാറല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം രോഗിയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് രാജിഗിരി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്ന കാര്യം. ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ബിപിയിലുണ്ടായ വ്യതിയാനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും.

usamalayalee.com

You may also like

Leave a Comment